Saturday, 20 June 2015

"വെള്ളൂരിൽ നിന്ന് അങ്കമാലിക്ക് ഇനി ഡെമുവിൽ കുതിക്കാം"

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സബർബൻ റെയിൽവേ സർവീസിന് തുടക്കമിട്ട് കൊച്ചിയിൽ നാളെ ഡെമു ഓടും. റെയിൽവേ മന്ത്രി സുരേഷ് പ്രഭു സർവീസ് ഉദ്ഘാടനം ചെയ്യും. ഒരു ഡെമുവാണ് ചെന്നൈയിൽ നിന്ന് എത്തിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ എറണാകുളം, ആലുവ, തൃപ്പൂണിത്തുറ, അങ്കമാലി, വെള്ളൂർ( പിറവം റോഡ്) എന്നിവയെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. നാലു മാസത്തിനകം വെല്ലിംഗ്ടൺ ഐലൻഡ്, ഹൈക്കോടതി എന്നിവയെയും ബന്ധിപ്പിച്ച് പൂർണതോതിൽ സർവീസ് നടത്തുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന റെയിൽവേ വികസന യോഗത്തിന് ശേഷം മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
ഒരേസമയം രണ്ടായിരത്തോളം പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. എറണാകുളം, ആലുവ, തൃപ്പൂണിത്തുറ,വെള്ളൂർ മേഖലയിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ ഡെമുവിന് കഴിയും. എ.സി കോച്ചും ഉണ്ടാവും. മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ച രണ്ട് കോച്ചുകൾ, നിൽക്കാൻ സൗകര്യത്തിന് രണ്ട് കോച്ചുകൾ, ഇരുന്ന് പോകാൻ നാലു കോച്ചുകൾ, നടുക്ക് എ.സി കോച്ച് എന്നിങ്ങനെയാണ് ഡെമുവിന്റെ ഘടന.
എ.സി കോച്ചിൽ ഇന്റർസിറ്റി നിരക്കും മറ്റ് കോച്ചുകളിൽ പാസഞ്ചർ ടിക്കറ്റ് നിരക്കുമായിരിക്കും. രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ സർവീസുണ്ടാകും. എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളുണ്ട്.
എറണാകുളം ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ വഴി ആലുവയ്ക്കും എറണാകുളം ടൗൺ, ആലുവ, അങ്കമാലി വഴി വെള്ളൂരിലേക്കും രണ്ട് സർവീസുകൾ വീതവും ആലുവയ്ക്ക് നാല് ഷട്ടിൽ സർവീസുകളും ഉൾപ്പെടെ എട്ട് സർവീസുകളാണ് ദിവസവും നടത്തുക. ലാഭകരമെങ്കിൽ കൂടുതൽ ഡെമുകൾ കൊച്ചിയിലിറക്കും.
യോഗത്തിൽ മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ ഹൈബി ഈഡൻ, ഡൊമനിക് പ്രസന്റേഷൻ, റെയിൽവേ ഡിവിഷണൽ മാനേജർ സുനിൽ ബാജ്പേയ്, അഡി. ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ അശോക് കുമാർ, നേവി-കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥ
ർ എന്നിവർ പങ്കെടുത്തു. 

      പക്ഷെ..! ഞായറാഴ്ച ഉദ്ഘാടനം നടത്തി കേന്ദ്ര റയിൽമന്ത്രി സുരേഷ് പ്രഭു മടങ്ങുന്നതിനു പിന്നാലെ ഉദ്ഘാടനത്തിനെത്തിച്ച പുതിയ ഡെമു 3 റേക്ക് റയിൽവെ തിരിച്ചുവിളിക്കും. ഹ്രസ്വദൂര സർവീസിന് എസി കോച്ചുകളുള്ള ഡെമു ഉപയോഗിക്കേണ്ടെന്ന തീരുമാനത്തെത്തുടർന്നാണിത്. ഡെമുവിനപകരആലുവ-വെള്ളൂർ (പിറവം റോഡ്) റൂട്ടിൽ മെമു സർവീസ് നടത്തുമെന്ന് റയിൽവേ ഉറപ്പുനൽകുമ്പോഴും വിശ്വാസത്തിലെടുക്കാൻ യാത്രക്കാർ തയ്യാറായിട്ടില്ല.

ഡെമു ട്രെയിൻ
 ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് എന്നാണ് മുഴുൻ പേര്
 യാത്രക്കാർക്ക്
നിന്ന് യാത്ര ചെയ്യാൻ വിശാലമായ ഇടം
 മുന്നിലും പിന്നിലും എൻജിനുള്ളതിനാൽ ഷണ്ടിംഗ് വേണ്ടെ
റോഡ് വാഹനത്തിന് സമാനമായ ഗിയർ, ബ്രേക്ക്, ആക്സിലേറ്റർഴ

No comments:

Post a Comment